Showing posts with label ജീവിതം. Show all posts
Showing posts with label ജീവിതം. Show all posts

June 28, 2010

The 10 rupee Model


ഇതു് മുത്തുസാമി

മുന്നാർ platnationൽ ജോലി ചെയ്യുന്നതിനിടയിൽ കുഴഞ്ഞു വീണു തലക്ക് ക്ഷതം ഏറ്റ ഒരു പാവം മനുഷ്യൻ.

November 29, 2006

മഴ എത്ര സുന്ദരം... അല്ല

 
 
 


"ഇന്ന് മഴക്കാറുണ്ട് ബോട്ടുകള്‍ ഒന്നും മീന്‍ പിടിക്കാന്‍ പോവുകയില്ല" ദിനേശ് പറഞ്ഞു. ഗുജറാത്തുകാരായ തൊഴിലാളികളുടെ സ്പെണ്സരും ബോട്ടിന്റെ ഉടമയും അറബിയാണു്. ബോട്ട് കടലില്‍ പോയിലെങ്കില്‍ കൂലിയില്ല. കുടുമ്പം നാട്ടിലാണു്. അമ്മയില്ലാത്ത നാലു കുട്ടികളുടെ അച്ഛനാണു ദിനേശ്. കുട്ടികളെ വളര്ത്താന്‍ ഈ പാവം കഷ്ട പെടുന്നു. എങ്കിലും സന്തുഷ്ടനാണു്.

ദിനേശിന്റെ താമസവും, പാചകവും, ഭക്ഷണവും എല്ലാം ബോട്ടില്‍ തന്നെയാണു്. മറ്റു തൊഴില്‍ മേഖലകളില്‍ ഉള്ള് നിയമങ്ങള്‍ ഈ തൊഴിലിനു് ഷാര്‍ജ്ജയില്‍ ബാദകമല്ല എന്നാണു ദിനേശ് പറഞ്ഞത്. ഇന്ത്യാ പകിസ്ഥാന്‍ ബങ്ക്ലാദേശ് എന്നീ രാജ്യങ്ങളിലെ തീര പ്രദേശക്കാരാണു് ഇവരില്‍ അധികം പേരും. പത്തും പതിനഞ്ജും ദിവസം കടലില്‍ ഇവര്‍ മത്സ്യബന്ധനത്തിനായി പോകും. ബോട്ടില്‍ deep freezer ഉണ്ട് പിടിക്കുന്ന മത്സ്യങള്‍ അധികവും, ചൂരയും (Tuna), കലവയും (ഹമൂര്‍, Grouper) ആണു്. ഒരിക്കല്‍ ഒരു ബോട്ടിന്റെ starter battery ദിനേശിനെ ഒറ്റക്ക് തലയില്‍ ചുമക്കുന്നതു കണ്ടു. ഞാന്‍ അന്ന് എന്റെ മകനുമായി മീന്‍ പിടിക്കന്‍ കടവത്ത് ഇരിക്കുകയായിരുന്നു. എന്റെ വണ്ടിയില്‍ അടുത്തുള്ള ഒരു കടയില്‍ കൊണ്ട് കൊടുക്കാന്‍ അയ്യാളെ സഹായിച്ച്. അതിനു ശേഷം ദിനേശ് എന്റെ സുഹൃത്താണു്. പലവെട്ടം ദിനേശിനെ പിന്നെ ഞാന്‍ കണ്ടു. അയ്യാള്‍ക്ക് ഞാന്‍ "മല്ബാറി സഹാബാണു." (ഈ ലേഖനം ദിനേശിന്റെ അനുവാദത്തോടുകൂടിയാണു് ഇവിടെ പ്രസിദ്ധീകരിക്കുന്നത്) Posted by Picasa

November 27, 2006

കാര്‍ഡ്-ബോര്‍ഡ് കാര്‍ട്ടണുകളും തേടി...

 


കൃഷ്ണയും (18) ശിവ യും (30) [പേരുകള്‍ മാറ്റി] ശേഖരിച്ച് വെച്ചിരുന്ന് കാര്‍ഡ്-ബോര്‍ഡ് കാര്‍ട്ടണുകള്‍ മഴയില്‍ കുതിരാതെ സൂക്ഷിച്ച് വെക്കുകയാണു. ഇവിടുള്ള് കടകളില്‍ നിന്നും ശേഖരിച്ചു കൂട്ടി, paper millല്‍ കോടുത്ത് കിട്ടുന്നതുകൊണ്ടാണു് ഇവര്‍ കഴിയുന്നത്.

ഇവരെ പോലെ ആയിരത്തില്‍പരം വരുന്ന് മനുഷ്യര്‍ ഷാര്‍ജ്ജയിലും ദുബയ്യിലും ഇങ്ങനെ ജോലിചെയ്യുന്നു. അധികം പേരും ആന്ത്രാ പ്രദേശത്തുള്ളവരാണു്.

ഷാര്‍ജ്ജയില്‍ സൈക്കിള്‍ നിരോധിച്ചതോടെ ഇവര്‍ കാര്‍ട്ടണ്‍ കെട്ടുകള്‍ പലയിടത്തും സൂക്ഷച്ചു വെക്കും. രാത്രി മാത്രമെ സൈക്കിള്‍ പുറത്തെടുക്കു.

മിക്കവാറും എല്ലാവരും ലേബര്‍ ആയി വന്നിട്ട് "ചാടി" നില്ക്കുന്നവരാണു്. യൂ.ഏ.ഈ. സര്‍ക്കാരിന്റെ അടുത്ത "അമ്നേസിയ" (Amnesty) വരുമ്പോള്‍ ഇവരില്‍ ചിലര്‍ നാട്ടില്‍ തിരികെ പോകും. ചിലര്‍ ഇവിടെയൊക്കെ തന്നെ കാണും, കാര്‍ഡ്-ബോര്‍ഡ് കാര്‍ട്ടണുകളും തേടി... Posted by Picasa

November 09, 2006

ഇരുമ്പും, പിന്നെ കുറേ കോഫിയും,


ഷാര്‍ജ്ജാ Industrial Area യില്‍ ധാരാളം turning workshopകള്‍ ഉണ്ട്. അവയില്‍ നിന്നും വിത്യസ്തതയുള്ള് ഒന്നാണു് ഇരുമ്പ് പണിക്കാരനായ ജോണ്‍ ദമെദിയാന്‍ എന്ന അര്മീനിയ കാരന്റെത്. 70 വയസുകാരനായ ജോണ്‍ മലയാളം ഉള്‍പെടെ 14 ഭാഷകള്‍ സംസാരിക്കും. ഒരിക്കല്‍ ഞാന്‍ stainless steel fittingsന്റെ സാധനങ്ങള്‍ കടഞ്ഞെടുക്കാന്‍ കൊണ്ടു ചെന്നപ്പോള്‍, ഞാന്‍ മലയാളിയാണ്‍ എന്നു മനസിലാക്കി അദ്ദേഹം അളവുകള്‍ എല്ലാം നല്ല മലയാളത്തില്‍ ചോദിച്ചു മനസിലാക്കി. എന്നിട്ട് എന്നോട് മലയാളത്തില്‍ സംസാരിക്കുകയും ചെയ്തു. സത്യത്തില്‍ ഞാന്‍ അല്ഭുതപെട്ടുപോയി. സാധാരണ അറബികളും, പാക്സിഥാനികളും മലയാളത്തില്‍ കുശലം ചോദിക്കുന്നതു് ഞാന്‍ കേട്ടിട്ടുണ്ട്, പക്ഷേ ഇദ്ദേഹം ഒരുവിധം നല്ലതുപോലെതന്നെ സംസാരിക്കുകയും ചെയ്തു.


ലോഹങ്ങളുടെ കാര്യത്തില്‍ എന്നപോലെ തന്നെ കോഫിയുടെ കാര്യത്തിലും അദ്ദേഹം ഒരു ചെറിയ encyclopaedia തന്നെയാണു്. ജോണിന്റെ പക്കല്‍ അറാബിക്കായു, റോബസ്റ്റായം അല്ലാതെതന്നെ, കൊളമ്പിയന്‍, ടര്‍ക്കിഷ്, അമേരിക്കന്‍, ബ്രസീലിയന്‍, തുടങ്ങി ഒരു ഡസന്‍ കാപ്പി പോടികള്‍ എപ്പോഴും സ്റ്റോക്കാണു്. ഞാന്‍ ഇന്നു ചെന്നപ്പോള്‍ എനിക്ക് അദ്ദേഹം ഒരു പുതിയ ഇനം കോഫി രുചിച്ചുനോക്കുന്നോ എന്നു ചോദിച്ചു. "ചച്ചാ, ജോ കോഫി ആപ് മുഝെ കല്‍ പിലായ, ഉസ്കി 'കിക്ക്' അബ് ഭി സര്‍ കോ ചുക്കാ റഹാ ഹെ" (ഇന്നലെ താങ്കള്‍ എനിക്ക് തന്ന കോഫി ഉണ്ടല്ലോ, അതിന്റെ കിക്ക് ഇന്നും എന്റെ തലയെ ചുറ്റിച്ചുകൊണ്ട് ഇരിക്കുകയാണ്‍", എന്നു പറഞ്ഞു ഞാന്‍ ഒഴുഞ്ഞു.



"നീ എന്തിന എന്റെ പടം എടുക്കുന്നത്? ഈ പടമെല്ലാം ഇന്റര്നെറ്റില്‍ ഇട്ടാല്‍ പിന്നെ ഇതു കണ്ടിട്ട് പെണ്ണുങ്ങള്‍ എന്നെ ശല്ല്യം ചെയ്ത് തുടങ്ങും"

November 07, 2006

ഉപ്പ്

ഉമ്മ് അല്‍ കുവൈനില്‍ ബരക്കുഡ ബീച് റിസൊര്‍ട്ടിലേക്ക് പോകുന്ന വഴി ഹൈ വേയുടെ വലതുവശത്തായി ഏകദേശം മുന്നൂര്‍ Sq. metre. വലുപ്പതില്‍ ഒരു ഉപ്പു കളം ഉണ്ട്. അവിടെ വേലിയേറ്റമുണ്ടാകുംബോള്‍ കടല്‍ വെള്ളം മണ്ണില്‍ നിന്നും ഊറി മുകളില്‍ വരും. ഉപ്പ് കളത്തിലെ തൊഴിലാളികള്‍ പ്രായം ചെന്ന രണ്ടു പകിസ്ഥാനികളാണു. ഞാന്‍ പക്ഷികളെ കാണാന്‍ പരിസരത്തുള്ള ചതുപ്പ് പ്രദേശങ്ങളിലേക്ക് പെക്കുംബോഴെല്ലാം പല തവണ ഇവരെ കണ്ടിട്ടുണ്ട്. ഇന്നല്ലെ ഞാന്‍ അവരുടെ ഫോട്ടോ എടുക്കാം എന്നു കരുതി. ഉപ്പുകളം അറബി മുതലാളി പാട്ടത്തിനെടുത്ത് നടത്തുന്ന ചെറുകിട വ്യവസായമാണ്‍. ഇവര്‍ രണ്ടുപരും ശമ്പളക്കാരും. Iodine ചെര്‍ത്താണോ ഇതു വില്കുന്നതെന്നു ചോദിക്‍ചപ്പോള്‍. കാലിതീറ്റയില്‍ ചെര്‍കാനുള്ളതിനാല്‍ അതിന്റെ ആവശ്യമില്ല എന്നു അദേഹം പറഞ്ഞു




മുഹമ്മദ് യാക്കൂബ് എന്ന ഫൈസലബാദുകാരന്‍.


പജ്ജിമോളെ അല്‍പ്പം മാറ്റി ദൂരെ നിര്‍ത്തി. ഉപ്പെങ്ങാണം chassisല്‍ എവിടയെങ്കിലും കയറിപ്പോയാല്‍ പിന്നെ അത് അവിടെ ഇരുന്നു തുരുമ്പെടുത്തു തുടങ്ങും.


ഉപ്പില്‍നിന്നും കാല്‍ പാദങ്ങളെ സംരക്ഷിക്കാന്‍ പഴയ കാലുറകള്‍ ധരിച്ചിരിക്കുന്നു. ഉപ്പിന്റെ സാന്ദ്രത വളരെ കൂടുതലുള്ള വെള്ളത്തില്‍ മണിക്കൂറുകളോളം നിന്നാല്‍ ഈ സാധരണ കാലുറകള്‍ എന്തു സംരക്ഷണ നള്‍കും എന്ന് എനിക്കറിയില്ല.



ഇവര്‍ താമസിക്കുന്ന കുടില്‍.


മഞ്ഞുപെഒലത്തെ ഉപ്പ്.

©Nishad Hussain Kaippally 2011
All rights reserved. No part of this blog may be copied, transmitted, without permission.