November 29, 2006

മഴ എത്ര സുന്ദരം... അല്ല

 
 
 


"ഇന്ന് മഴക്കാറുണ്ട് ബോട്ടുകള്‍ ഒന്നും മീന്‍ പിടിക്കാന്‍ പോവുകയില്ല" ദിനേശ് പറഞ്ഞു. ഗുജറാത്തുകാരായ തൊഴിലാളികളുടെ സ്പെണ്സരും ബോട്ടിന്റെ ഉടമയും അറബിയാണു്. ബോട്ട് കടലില്‍ പോയിലെങ്കില്‍ കൂലിയില്ല. കുടുമ്പം നാട്ടിലാണു്. അമ്മയില്ലാത്ത നാലു കുട്ടികളുടെ അച്ഛനാണു ദിനേശ്. കുട്ടികളെ വളര്ത്താന്‍ ഈ പാവം കഷ്ട പെടുന്നു. എങ്കിലും സന്തുഷ്ടനാണു്.

ദിനേശിന്റെ താമസവും, പാചകവും, ഭക്ഷണവും എല്ലാം ബോട്ടില്‍ തന്നെയാണു്. മറ്റു തൊഴില്‍ മേഖലകളില്‍ ഉള്ള് നിയമങ്ങള്‍ ഈ തൊഴിലിനു് ഷാര്‍ജ്ജയില്‍ ബാദകമല്ല എന്നാണു ദിനേശ് പറഞ്ഞത്. ഇന്ത്യാ പകിസ്ഥാന്‍ ബങ്ക്ലാദേശ് എന്നീ രാജ്യങ്ങളിലെ തീര പ്രദേശക്കാരാണു് ഇവരില്‍ അധികം പേരും. പത്തും പതിനഞ്ജും ദിവസം കടലില്‍ ഇവര്‍ മത്സ്യബന്ധനത്തിനായി പോകും. ബോട്ടില്‍ deep freezer ഉണ്ട് പിടിക്കുന്ന മത്സ്യങള്‍ അധികവും, ചൂരയും (Tuna), കലവയും (ഹമൂര്‍, Grouper) ആണു്. ഒരിക്കല്‍ ഒരു ബോട്ടിന്റെ starter battery ദിനേശിനെ ഒറ്റക്ക് തലയില്‍ ചുമക്കുന്നതു കണ്ടു. ഞാന്‍ അന്ന് എന്റെ മകനുമായി മീന്‍ പിടിക്കന്‍ കടവത്ത് ഇരിക്കുകയായിരുന്നു. എന്റെ വണ്ടിയില്‍ അടുത്തുള്ള ഒരു കടയില്‍ കൊണ്ട് കൊടുക്കാന്‍ അയ്യാളെ സഹായിച്ച്. അതിനു ശേഷം ദിനേശ് എന്റെ സുഹൃത്താണു്. പലവെട്ടം ദിനേശിനെ പിന്നെ ഞാന്‍ കണ്ടു. അയ്യാള്‍ക്ക് ഞാന്‍ "മല്ബാറി സഹാബാണു." (ഈ ലേഖനം ദിനേശിന്റെ അനുവാദത്തോടുകൂടിയാണു് ഇവിടെ പ്രസിദ്ധീകരിക്കുന്നത്) Posted by Picasa

November 27, 2006

കൊക്കുകളെ അറിയൂ.. :)

യൂ ഏ ഈ യില്, നാല് ഇനം കൊക്കുകളുണ്ട്. ഇവയില് ഇവിടത്തെ സ്ഥിരം നിവാസികളാണു് താഴെ പറയുന്നവര്.

1) Great White Egret (Egretta alba)
2) Western Reef Heron (Egretta gularis)
3) Little Egret (Egretta garzetta )
4) Grey Heron (Ardea cinerea)

ഇവര് എല്ലാവരേയും ഒരിടത്തുതന്നെ കാണാനും കഴിയും. ഇവയില്
Little Egretഉം Western Reef Heronന്റെ ശീതകാല രൂപവും തമ്മില് ചിത്രത്തില് സാമ്യം കണ്ടാലും, നേരില് കാണുമ്പോള് Western Reef Heron വലുതാണു്.

ഇതില് Western Reef Heron ആണു് ഏറ്റവും ബുദ്ധിയുള്ള ജീവി. മത്സ്യത്തെ ഓട്ടിച്ചിട്ട് പിടിക്കാന് ഇവന് കേമനാണു്. മണിക്കൂറില് പത്തും പതിനഞ്ജും മത്സ്യങ്ങളെ ഇവന് ഭക്ഷിക്കും!

Great White പേരുപോലെ തന്നെ കുലീനത്വമുള്ള പക്ഷിയാണു് ഇവ. വലുപ്പത്തിലും, ഭംഗിയിലും ഇവര് മുന്നിലാണു്.

ഉമ്മ് അല് കുവൈന് ബീച്ച്, ഖോര് ഖല്ബ, ഖോര് ഫക്കാന്, ഖൊര് ബെയ്യിദ, റാസ്സ് അല് ഖോര് തുടങ്ങി എല്ലാ ചദുപ്പുകളിലും ഇവയെ കണാം.

ഇതു കൂടാതെ ദേശാടന കൊക്കുകള് വെറേയുമുണ്ട്.

കഴിഞ്ഞ നാലു വര്ഷമായി രണ്ടു Yellow Billed Storkകള് റാസ്സ് അല് ഖോര് സന്ദര്ശിച്ചുവരുന്നു. ഇവര് ഇണകളാണു്. വളരെ ദൂര നിന്നുമാത്രമെ ഇവയെ ചിത്രീകരിക്കാന് എനിക്ക് കഴിഞ്ഞിട്ടുള്ളു.

Purple Heron കണ്ടതായി സ്ഥിദീകരിക്കാത്ത് ചില റിപ്പോര്ട്ടുകളുമുണ്ട്.

IUCN Red List പ്രകാരം ഇവ എല്ലാം Least Concern പട്ടികയില് പെട്ടവയാണു്. എന്നു വെച്ചാല് ഇവയ്ക്ക് പ്രത്യേക പരിഗണന വേണ്ടാത്തവയാണെന്നു്.

കാര്‍ഡ്-ബോര്‍ഡ് കാര്‍ട്ടണുകളും തേടി...

 


കൃഷ്ണയും (18) ശിവ യും (30) [പേരുകള്‍ മാറ്റി] ശേഖരിച്ച് വെച്ചിരുന്ന് കാര്‍ഡ്-ബോര്‍ഡ് കാര്‍ട്ടണുകള്‍ മഴയില്‍ കുതിരാതെ സൂക്ഷിച്ച് വെക്കുകയാണു. ഇവിടുള്ള് കടകളില്‍ നിന്നും ശേഖരിച്ചു കൂട്ടി, paper millല്‍ കോടുത്ത് കിട്ടുന്നതുകൊണ്ടാണു് ഇവര്‍ കഴിയുന്നത്.

ഇവരെ പോലെ ആയിരത്തില്‍പരം വരുന്ന് മനുഷ്യര്‍ ഷാര്‍ജ്ജയിലും ദുബയ്യിലും ഇങ്ങനെ ജോലിചെയ്യുന്നു. അധികം പേരും ആന്ത്രാ പ്രദേശത്തുള്ളവരാണു്.

ഷാര്‍ജ്ജയില്‍ സൈക്കിള്‍ നിരോധിച്ചതോടെ ഇവര്‍ കാര്‍ട്ടണ്‍ കെട്ടുകള്‍ പലയിടത്തും സൂക്ഷച്ചു വെക്കും. രാത്രി മാത്രമെ സൈക്കിള്‍ പുറത്തെടുക്കു.

മിക്കവാറും എല്ലാവരും ലേബര്‍ ആയി വന്നിട്ട് "ചാടി" നില്ക്കുന്നവരാണു്. യൂ.ഏ.ഈ. സര്‍ക്കാരിന്റെ അടുത്ത "അമ്നേസിയ" (Amnesty) വരുമ്പോള്‍ ഇവരില്‍ ചിലര്‍ നാട്ടില്‍ തിരികെ പോകും. ചിലര്‍ ഇവിടെയൊക്കെ തന്നെ കാണും, കാര്‍ഡ്-ബോര്‍ഡ് കാര്‍ട്ടണുകളും തേടി... Posted by Picasa

November 26, 2006

The rain drenched sun roof

  Posted by Picasa

ഒരു മഴക്കാല യുദ്ധം

 

ഇന്ന് ദുബയ്യില്‍ മഴ പ്രമാണിച്ച് Ras al Khor Bird Sanctuaryയില്‍ പക്ഷികളുടെ നല്ല തിരക്കായിരുന്നു. ചില രസകരമായ ദൃശ്യങ്ങള്‍ കാണാന്‍ ഇടയായി.
രണ്ട് Western Reef Heron തമ്മില്‍ ഒരു സൌന്ദര്യപിണക്കത്തിന്‍റെ ചിത്രങ്ങളാണിത്. രണ്ടുപേരും ഒരേ ഇനത്തില്‍ പെട്ടവര്‍ തന്നെയാണു (Egretta gularis). ഇവര്‍ രണ്ടും ഇണക്കുവേണ്ടിയോ, സ്ഥലത്തിനു വേണ്ടിയോ ഉള്ള തര്‍ക്കം തീര്‍ക്കുകയാണു. ഇതില്‍ ഒരുവന്‍ ശീതകാല നിറങ്ങള്‍ സ്വീകരിച്ചു തുടങ്ങുന്ന ലക്ഷണങ്ങള്‍ കാണാം. വിള്ള തൂവലുകള്‍ക്കിടയില്‍ ചാരനിറത്തിലുള്ള് തുവല്‍ കാണാം. Winterല്‍ ഇവരില്‍ ചിലര്മാത്രം കടും ചാരനിറത്തില്‍ നിന്നും വെള്ളയിലേക്ക് മാറും.

രണ്ടുപേര്‍ക്കും പരുക്കകളില്ലാതെ അവിടെത്തന്നെ ഇപ്പോഴും ഉണ്ട്.



Heron Fight Heron Fight Heron Fight Heron Fight Heron Fight Heron Fight Heron Fight Heron Fight Posted by Picasa

November 18, 2006

ഒരു പേരിലെന്തിരിക്കുന്നു?

Feb 2006ല്‍ ഞാന്‍ Chintha.comനു എഴുതിയ ഒരു സാദനം ആണിത്. കൂട്ടുകാര്‍ക്കെല്ലാം മക്കള്‍ പിറക്കുന്നു. "ചളുക്ക്" പേരുകള് ഇട്ട് പിള്ളേര "ഫാവി" നശിപ്പികല്ല്. അതുകൊണ്ടാണു് വീണ്ടും ഇതിവിടെ ഇടണതു. വായിര്. ഇതു വായിച്ചവരു് വീണ്ടും വായിര്. "ചളുക്ക്" പേരുകളു ഒള്ളവരാണെങ്കി ഇരുന്ന് കര.

------------------

സെയിദ് മുഹമ്മദ് ലബ്ബ കൈപ്പള്ളിയുടെ മൂത്ത മകന്റെ പേര് ‘ഇബ്രാഹിം കുഞ്ഞു ലബ്ബെ കൈപ്പള്ളി’ എന്നായിരുന്നു. അദ്ദേഹത്തിന്റെ രണ്ടാമത്തെ മകനായ നൂഹുക്കണ്ണു കൈപ്പള്ളിയുടെ ഇളയമകന്റെ പേര്, ‘നിഷാദ് ഹുസൈന്‍’ എന്നായിരുന്നു. അതായത് ഈ ഞാന്‍.

"എന്താ വാപ്പാ എന്റെ പേരിന്റെ അവസാനം ‘ലബ്ബ’യും ‘കൈപ്പള്ളി’ എന്ന പേരുമൊന്നുമില്ലാത്തത് "എന്നു ഞാന്‍ ചോദിച്ചപ്പോള്‍., "അതൊക്കെ പഴഞ്ചന്‍ ആചാരങ്ങളാണ് " എന്നു വാപ്പ പറഞ്ഞു. അങ്ങനെ എനിക്ക്, വാപ്പായുടെ പ്രിയപ്പെട്ട കൊച്ചാപ്പയുടെ (കൊച്ചച്ഛന്റെ) പേരായ "ഹുസൈന്‍" എന്ന വാല്‍ വീണു. വിദേശികള്‍ പഠിപ്പിക്കുന്ന കിന്റര്‍ഗാര്‍ട്ടനില്‍ വെച്ചുതന്നെ എന്റെ പേരിനെന്തോ വൈകല്യമുണ്ടെന്നു എനിക്കു തോന്നിയിരുന്നു. 1975ല്‍, അബു ദാബിയിലെ ആ സ്കൂളിലെ ആദ്യത്തെ മലയാളി മുസ്ലീം കുട്ടി ഞാനായിരുന്നു. കൊറിയന്‍, സൊമാലിയന്‍, ബ്രിട്ടിഷ്, അമേരിക്കന്‍, സിറിയന്‍, അറബി തുടങ്ങിയ കുട്ടികള്‍ പഠിക്കുന്ന ആ വിദ്യാലയത്തില്‍ എല്ലാവരുടെ പേരിലും അച്ഛന്റെ പേരുള്ളപ്പോള്‍ എനിക്കുമാത്രം എന്തേ എന്റെ വാപ്പായുടെ പേരില്ലാതെ പോയി എന്ന് ഞാന്‍ ആലോചിച്ചിരുന്നു! 1975ല്‍ അബു ദാബിയില്‍ ആ സ്കൂളിലെ ആദ്യത്തെ മലയാളി മുസ്ലീം കുട്ടി ഞാനായിരുന്നു എന്നതാണ് മറ്റൊരു കാര്യം.

കഴിഞ്ഞ 40 വര്‍ഷമായി കേരളത്തിലെ മുസ്ലീം സമുദായത്തില്‍ നുഴഞ്ഞുകയറിയ പല പരിവര്‍ത്തനങ്ങളില്‍ ഒന്നു പിതാവിന്റെയും കുടുംബത്തിന്റെയും ഉപജാതിയുടെയും വാലുകള്‍ കളയുക എന്നതാണ്. ഭൂതകാലം മറക്കുന്നത് പല സംസ്കാരത്തിന്റെയും ഒരു സ്വഭാവമാണ്. പക്ഷേ, ഒരു വ്യക്തിയുടെ കുടുംബപാരമ്പര്യത്തെയും പൈതൃകത്തെയും മറക്കുന്ന സംസ്കാരം കേരളത്തിലാണു കൂടുതല്‍ കണ്ടുവരുന്നത്. കുടുംബപ്പേര് മറച്ചുപിടിക്കുന്നത് പുരോഗമനമാണെന്ന് എനിക്ക് തോന്നുന്നില്ല. നൂറ്റാണ്ടുകള്‍ പഴക്കമുള്ള തറവാടുകളുടെ പേര് മുറിച്ചുകളയുന്നതു പുരോഗമനമല്ല മറിച്ച് ഒരു സമൂഹത്തിനു സംഭവിച്ചുപോയ കൂട്ടായ അപകര്‍ഷബോധമാണ്. ഈ പോരായ്മ നികത്താന്‍ കണ്ടെത്തുന്നത്‌ ചില പുതിയ പേരുകളാണ്‌.

മറ്റെങ്ങും ഇല്ലാത്ത വിചിത്രവും അര്‍ത്ഥശൂന്യവുമായ പേരുകള്‍ തിരഞ്ഞെടുക്കുന്നതില്‍ മലയാളികള്‍ പൊതുവെ മുന്‍പന്തിയിലാണ്. പക്ഷേ അവയ്ക്ക് മറ്റുഭാഷകളില്‍ എന്തര്‍ത്ഥമാണെന്നു കൂടി മനസിലാക്കിയിരുന്നാല്‍ ഒരുപാട് മാനക്കേടൊഴിവാക്കാം. പ്രവാസി മലയാളി, കുട്ടികള്‍ക്കു പേരിടുമ്പോള്‍ ശ്രദ്ധിക്കേണ്ട രണ്ടു ഭാഷകള്‍ ഇം‌ഗ്ലീഷും അറബിയുമാണ് .

ഉദാഹരണത്തിനു്: ഒരു മലയാള സിനിമാ താരത്തിന്റെ മകളുടെ പേര് "സുറുമി" (سُرْمي) എന്നാണ് .(നിഘണ്ടു കാണുക ) അറബിയില്‍ ‘സുറും’ എന്ന വാക്കിന്‌ Rectum(വിസര്‍ജ്ജനത്തിനു മുമ്പ് ശരീരത്തില്‍ മലം സൂക്ഷിക്കുന്ന സ്ഥലം) എന്നാണ് അര്‍ത്ഥം. പിന്നില്‍ "യി" ചേര്‍ക്കുമ്പോള്‍ "എന്റെ" എന്ന അര്‍ത്ഥം വരും. ചുരുക്കത്തില്‍ "സുറുമി" എന്ന വാക്കിന്റെ അര്‍ത്ഥം "എന്റെ മലദ്വാരം" (My Rectum) എന്നാണ്. ഇത്രയും അങ്ങോട്ടു പ്രതീക്ഷിച്ചില്ല അല്ലേ?

ഇദ്ദേഹം പലവട്ടം കുടുംബസമേതം ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിച്ചിരിക്കണം. ഗള്‍ഫ് രാജ്യങ്ങളിലെ ഇമിഗ്രേഷന്‍ ചെക്ക് ഇന്‍ കൌണ്ടറുകളിലിരിക്കുന്ന അറബി ഓഫീസറുമ്മാര്‍ പാസ്പോര്‍ട്ടില്‍ "എന്റെ മലദ്വാരം" എന്ന പേരു കണ്ടിട്ട് എങ്ങനെ പ്രതികരിച്ചിരിക്കുമെന്ന് എനിക്കു സങ്കല്പിക്കാനാവും. നാട്ടില്‍ ജനം അംഗീകരിച്ച നല്ല അറബിപ്പേരുകള്‍ ഉണ്ട്, അതൊന്നും പോരാഞ്ഞിട്ട് അറബി വാക്കുകളെല്ലാം വിശുദ്ധമാണെന്നു കരുതി പരിഷ്കാരം ചെയ്യുമ്പോഴാണ് ഇതുപോലെ സംഭവിക്കുന്നത്.

മറ്റൊരു മലയാളി സുഹൃത്തിന്റെ മകളുടെ പേര് "നജ്‌ദ" (نَجَدَ)എന്നായിരുന്നു. ഞാന്‍ കാരണം അന്വേഷിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു, അവര്‍ താമസിക്കുന്നത് "നജ്‌ദ" എന്ന പേരുള്ള തെരുവിലായതുകൊണ്ടാണെന്നാണ്. ആ തെരുവില്‍ ഒരു Fire Brigade ഉള്ളതു ശരിയാണ്. അറബിയില്‍ Fire Force നു "നജ്ദ്ദ“ (Rescue) എന്ന വാക്കാണ് ഉപയോഗിക്കുക. പക്ഷേ അറബികള്‍ ആരും തന്നെ ഈ വാക്ക് ഒരു പേരായിട്ടുപയോഗിക്കാറില്ല.

ഒരിക്കല്‍ ഒരു മലയാളി കച്ചവടക്കാരന്‍ എന്നെ കാണാന്‍ എന്റെ ജോലിസ്ഥലത്തു വന്നു. അദ്ദേഹത്തിന്റെ പേര് ‘ഷാം’(Sham)Sham (ഷാം) എന്നായിരുന്നു. ഇം‌ഗ്ലീഷില്‍ ‘Sham‘ എന്നാല്‍ പൊള്ളയായത്, വ്യാജം, പൊയ്‌മുഖം ഉള്ള വ്യക്തി എന്നെല്ലാം അര്‍ത്ഥമുണ്ട്. എനിക്കയാളോട് സഹതാപം തോന്നി. പിന്നെയുള്ള ഒരാശ്വാസം, ഇതിലും തകര്‍പ്പന്‍ പേരുകളുള്ള മലയാളികള്‍ വസിക്കുന്ന നഗരമാണല്ലോ ദുബൈ!.

കുട്ടികള്‍ക്ക് ഈ വിധം പേരിടുന്ന മാതാപിതാക്കകള്‍, അവര്‍ക്ക് ജീവിതകാലം മുഴുവന്‍ സ്വന്തം പേരു കാരണം അവര്‍ പരിഹസിക്കപ്പെടാന്‍ വഴിയൊരുക്കുകയാണ്. അച്ഛന്റെയും അമ്മയുടെയും ആദ്യത്തെ രണ്ടും മൂന്നും അക്ഷരങ്ങള്‍ എടുത്തുണ്ടാക്കുന്ന ഒരുപാടു പേരുകള്‍ ഉണ്ട്. ഈ പ്രക്രിയയില്‍ ഏര്‍പ്പെര്‍പ്പെടുമ്പോള്‍ ഒരു നിഘണ്ടു വാങ്ങിയിട്ട് അവര്‍ നിര്‍മ്മിച്ച പേരിനെന്തെങ്കിലും ദോഷവശങ്ങളുണ്ടോ എന്നുകൂടി നോക്കണം.

പ്രശസ്ത വ്യക്തിയുടെ കുടുംബപ്പേര് കുട്ടികള്‍ക്ക് ഇടുന്നത് ഇന്ത്യയില്‍ സാധാരണ കണ്ടുവരുന്നതാണ്. പക്ഷേ ഇന്ത്യയില്‍ Gandhi എന്ന് പേരിന്റെ കൂടെ ചേര്‍ത്താ‍ല്‍, ‘ഗാന്ധി’ എന്ന കുടുംബാംഗമായിട്ടേ ജനം കരുതൂ. കേരളത്തില്‍ "ലെനിന്‍", "ചര്‍ച്ചില്‍", "മാര്‍ക്സ്", "ലിങ്കണ്‍" തുടങ്ങിയ പേരുകളിടുന്നത് സാധരണമാണ്. കുടുംബപ്പേരിന്റെ പ്രാധാന്യവും ഉപയോഗവും അറിയാത്ത മലയാളിക്ക് "ലെനിന്‍" എന്നതു കുടുംബപ്പേരാണെന്ന് അറിയാമോ എന്നറിയില്ല.

ഇനിയുമുണ്ട് അര്‍ത്ഥശൂന്യമായ പേരുകള്‍. അമേരിക്കയിലോ ഇംഗ്ലണ്ടിലോ മക്കളെ വിട്ട് പഠിപ്പിക്കാന്‍ ഉദ്ദേശ്യമുള്ളവര്‍ താഴെ പറയുന്ന പേരുകള്‍ ദയവായി കുട്ടികള്‍ക്ക് ഇടരുത്. Pepsi, Dixie, Sony, Pansy, Shaam, Baby, Tito, Anus, Tsunami, Saddam, Osama, Stalin, Jijo, Tijo, ***jo, Tabby, Brinoj, Vinoj, Junoj, ***.oj, Yento, Dinto, Binto, Tunto, Munto, ***t.To.

ഞാന്‍ പശ്ചാത്യ രാജ്യങ്ങളില്‍ ജോലിചെയ്തിരുന്ന കാലത്ത് എന്റെ പേരുകാരണം അനുഭവിച്ച ഒരു പ്രശ്നം ഇതായിരുന്നു: പാസ്പോര്‍ട്ടില്‍ ‘ഹുസൈന്‍’ എന്നാണ് എന്റെ പേരിന്റെ അവസാന ഭാഗം. കുടുംബപ്പേരും വാപ്പയുടെ പേരും ഇല്ലാത്ത പേരുകള്‍ കണ്ടിട്ടില്ലാത്ത ജര്‍മ്മന്‍ ഇമിഗ്രേഷന്‍ ഓഫീസര്‍ക്ക് നന്നായി അറിയാവുന്ന ഒരു ഹുസൈനുണ്ട്. ആ ‘ഹുസൈന്‍’ സാമാന്യം ഭേദപ്പെട്ട ഒരു ജനദ്രോഹിയും ഏകാധിപതിയുമായിരുന്നതുകൊണ്ട് ഞാന്‍ ഒരുമണിക്കൂ‍ര്‍ വൈകിയേ എയര്‍പോര്‍ട്ടില്‍‍ നിന്നും സാധാരണ മടങ്ങാറുണ്ടായിരുന്നുള്ളു. വാപ്പായുടെ കൊച്ചാപ്പായുടെ പേര് ‘ഒസാമ’ എന്നെങ്ങാനും ആയിരുന്നുവെങ്കില്‍ എന്റെ കാര്യം......

പാശ്ചാത്യ നാട്ടിലെ എല്ലാ സര്‍ക്കാര്‍ രേഖകളിലും ആദ്യനാമം ചുരുക്കിയെഴുതുന്ന സമ്പ്രദായമാണ്. കുടുംബപ്പേരിലാണ് എല്ലാവരും അറിയപ്പെടുന്നത്. അടുത്തു പരിചയമുള്ളവര്‍ മാത്രമെ ആദ്യനാമം ഉപയോഗിക്കാറുള്ളു. ഒരു സ്ത്രീ വിവാഹിതയായാല്‍ അവളുടെ പേരിന്റെ അവസാനം ഭര്‍ത്താവിന്റെ കുടുംബപ്പേരു ചേര്‍ക്കുന്നത് അവരുടെ സംസ്കാരമാണ്. ഉദാഹരണതിന് നു് Victoria Caroline Adams, David Beckham നെ വിവാഹം കഴിച്ചപ്പോള്‍ , Victoria Beckham എന്നായി. എന്നാല്‍, കേരളത്തില്‍ വടക്കേവിളയില്‍ കേശവന്റെ മകള്‍ ഗോമതിയും, തെക്കെപറമ്പില്‍ നാരായണന്റെ മകന്‍ മണികണ്ഠനുമായുള്ള വിവാഹം നടന്നു എന്ന് സങ്കല്‍‌പ്പിക്കുക. ഗോമതി, തന്റെ പേരിന്റെ അവസാനം ഭര്‍ത്താവിന്റെ ആദ്യ പേരു കൂട്ടിച്ചേര്‍ത്ത് "ഗോമതി മണികണ്ഠന്‍" എന്നാക്കി. 1950ല്‍ ഇതു "തെക്കെപറമ്പില്‍ ഗോമതി" എന്നാകുമായിരുന്നു. ഇവര്‍ക്കൊര്‍ക്കൊരു കുഞ്ഞു ജനിച്ചപ്പോള്‍ ഇവര്‍ ആ കുട്ടിക്ക് "ജിഷ്ണു മണികണ്ഠന്‍" എന്നു പേരു വെച്ചു. കേള്‍ക്കാന്‍ സുഖമില്ല എന്നു തോന്നിയ "പഴഞ്ചന്‍" പേരുകള്‍ മണികണ്ഠന്‍ മക്കള്‍ക്കിട്ടില്ല. "തെക്കെപറമ്പ്" എന്ന അദ്ദേഹത്തിന്റെ കുടുംബപ്പേര് അദ്ദേഹം ജോലിചെയ്യുന്ന ഓഫീസിലെ ഇം‌ഗ്ലീഷുകാര്‍ക്ക്‌ ആര്‍ക്കും വായിക്കാനും എഴുതാനും പറ്റാത്തതു കൊണ്ടു അതും കുട്ടികളുടെ പേരിലില്ല. അങ്ങനെ ഫലത്തില്‍ ഒരു തലമുറയ്ക്ക് ശേഷം കേരളത്തില്‍ പൈതൃകം ഇല്ലാത്ത ഒരു സമൂഹം ഉണ്ടാകും. കുടുംബപ്പേരുകള്‍ മാറ്റാന്‍ നമുക്കവകാശമില്ല. അതു ഭാവി തലമുറയ്ക്ക് കൈമാറാനുള്ള കുടുംബ സ്വത്താണ്. മറ്റൊരു സംസ്കാരത്തിതിലും കണ്ടിട്ടില്ലാത്ത, കുടുംബപാരമ്പര്യം മൂടിമറയ്ക്കുന്ന ഒരു വ്യര്‍‌ത്ഥമായ സംസ്കാരമാണു മലയാളികള്‍ ശീലിച്ചുവരുന്നത്. [പേരു്] [അച്ഛന്റെ ആദ്യപേരു്] [കുടുംബപ്പേര്] ഈ വിധം അച്ഛന്റെ ആദ്യപേര് കുട്ടികള്‍ക്കിടുന്നതിനോടൊപ്പം കുടുംബപ്പേരും കൂട്ടി ചേര്‍ക്കണം.

ഇസ്ലാമിക ചട്ടങ്ങള്‍ അനുസരിച്ച് ദൈവത്തിനു തൊണ്ണൂറ്റൊമ്പത് പേരുകളാണ്, ആ പേര് മനുഷ്യരേയൊ ഭൂമിയില്‍ വസിക്കുന്ന ജീവജാലങ്ങളെയൊ വിളിച്ചുകൂടാ. എന്നിരുന്നാലും ദൈവത്തിന്റെ ദാസന്‍, ദൈവത്തിന്റെ അടിമ എന്നര്‍ത്ഥമുള്ള പേരുകള്‍ തിരഞ്ഞെടുക്കാം. ആ പട്ടികയില്‍പ്പെടുന്ന പേരുകളാണ്. "അബ്ദുല്‍ -" എന്നാരംഭിക്കുന്ന അറബി പേരുകള്‍. അറബിയില്‍ "അബ്ദ് " എന്നാല്‍ അടിമ, സേവകന്‍, ദാസന്‍ എന്നെല്ലാം അര്‍ത്ഥമുണ്ട്, അതു ദൈവത്തിന്റെ നാമത്തിന്റെ കൂടെയാണു ചേര്‍ക്കുന്നത്.

ഈ വിധം നല്ല അര്‍ത്ഥമുള്ള തൊണ്ണൂറ്റൊമ്പത് പേരുകള്‍ ലഭിക്കും. ഉദാഹരണത്തിന് - അബ്ദുല്‍ സമദ്, അബ്ദുല്‍ കരീം, അബ്ദുല്‍ അഹദ്, അബ്ദുല്‍ റഹ്മാന്‍, അബ്ദുല്‍ ജബ്ബാര്‍, അബ്ദുല്‍ കലാം, അബ്ദുല്‍ റഹീം, അങ്ങനെ തൊണ്ണൂറ്റൊമ്പത് പേരുകള്‍. ഒരുകാരണവശാലും ഈ പേരുകള്‍ "അബ്ദുല്‍" എന്ന് ചേര്‍ക്കാതെ വിളിക്കാനോ പറയാനോ പാടില്ല. "അബ്ദുല്‍" എന്ന വാക്ക്‌ ചുരുക്കി ഉപയോഗിക്കാനും വാക്കുപയോഗിക്കാതെ ചുരുക്കാനും പാടില്ല. " A. R. Rahman", "A. Jabbar", "A. Kalam", എന്നൊന്നും തന്നെ ഉപയോഗിക്കാന്‍ പാടില്ല. അറബിയും, ഈ വാക്കുകളുടെ അര്‍ത്ഥം അറിയാത്തവരാണ് ഇന്ത്യയിലെ ഭൂരിഭാഗം മുസ്ലീം ജനങ്ങള്‍. ഉദാഹരണത്തിനു് "അഹദ്" എന്നാല്‍ ഏകനായവന്‍ എന്നാണ്. ഇസ്ലാമിക നിയമമനുസരിച്ച്, ഏകനായവന്‍ ദൈവം മാത്രമാണ്. അതു മനുഷ്യനായി ജനിച്ചവന് അവകാശപ്പെടാന്‍ ഇസ്ലാമിക നിയമം അനുവദിക്കുന്നില്ല. ഈ കാരണത്താല്‍ ഇത്തരം പേരുകള്‍ "അബ്ദുല്‍" ഇല്ലാതെ ഉപയോഗിക്കുന്നതു തെറ്റാണ്.

ഗള്‍ഫില്‍ ഖലീജി അറബികളുടെ (യൂ.ഏ. ഈ, ബഹറൈന്‍‍, ഖത്തര്‍, ഒമാന്‍, കുവൈത്ത്, സൌദി.) ഇടയില്‍ കുടുംബപ്പേര് കളയുന്ന പ്രശ്നമേ ഉദിക്കുന്നില്ല. ഒരു കുഞ്ഞു ജനിച്ചാല്‍ ആ കുട്ടിയുടെ പേരില്‍ അറിയപ്പെടുന്നരും ഉണ്ട്., "അബ്ദുല്‍ കരീം അബ്ദുല്‍ സമദ് അല്‍ സുവൈദി" എന്ന ആളിനു "സൈഫ് സുല്‍ത്താന്‍ അബ്ദുല്‍ കരീം അല്‍ സുവൈദി" എന്ന പേരില്‍ ഒരു മകനുണ്ടെങ്കില്‍, അദ്ദേഹത്തെ സുഹൃത്തുക്കളും, ഭാര്യയും, കുടുംബാംഗങ്ങളും സ്നേഹപൂര്‍‌വ്വം "അബു സൈഫ് " എന്നു വിളിക്കും. "(അബു" എന്നാല്‍ പിതാവ്), അതായത്, സൈഫിന്റെ പിതാവ് എന്നര്‍ത്ഥം. ഇതു വളരെ പഴക്കമുള്ള ഒരു അറബി സംസ്കാരമാമണ്. കൂറ്റന്‍ കെട്ടിടങ്ങള്‍ നിര്‍മ്മിച്ചതുകൊണ്ടോ, സമ്പത്ത് വര്‍ദ്ധിച്ചതുകൊണ്ടോ, അവരാരുംതന്നെ അവരുടെ പേരുകള്‍ മറ്റുഭാഷക്കാരുടെ സൌകര്യത്തിനുവേണ്ടി ചുരുക്കുകയോ കുറയ്ക്കുകയോ ചെയ്തില്ല.

എനിക്കൊരു മകന്‍ ജനിച്ചപ്പോപോള്‍ വാപ്പ പ്രത്യേകം എന്നെ ഓര്‍മിപ്പിച്ച കാര്യം മറ്റൊന്നുമല്ല. അദ്ദേഹം എനിക്കു തരാന്‍ മടിച്ച കുടുംബപ്പേര് അദ്ദേഹത്തിന്റെ പേരക്കുട്ടിക്കിടണം എന്നു പറഞ്ഞു. അതു ഞാന്‍ അത് അതേപടി അവന്റെ പേരിന്റെ അവസാനം ചേര്‍ക്കുകയും ചെയ്തു. പുരോഗമനത്തിന്റെ പേരില്‍ പലതും നാം നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. കാടുകളും, നെല്‍പ്പാടങ്ങളും, വനത്തിലെ കടുവയും, വൃക്ഷങ്ങളും, സിംഹവാലനും, ലിപിയും, ഭാഷയും, സംസ്കാരവും ഒക്കെ കാറ്റില്‍ പറത്തിക്കൊണ്ടിരിക്കുകയാണ് നാം. ഇതിനിടയില്‍ അച്ഛനപ്പൂപ്പുപ്പന്മാരുടെ പേരെങ്കിലും കളയാതെ സൂക്ഷിക്കുക.

Dubai Motorcity FIA GT 500


കൈപ്പള്ളി: "ദോണ്ടാ ലവിടെ! നോയിക്കാണ്. ഒരു പൈദ ഉരുളണു് "



ഇന്നലെ ദുബൈ FIA GT 500ന്റ ഒന്നാം മത്സരം ആയിരുന്നു. Maserratiഉം , Porcheഉം, Ferrariഉം ആണു വഹനങ്ങളായി അധികവും stock car racingനു ദുബൈയില്‍ ഉപയോഗിക്കുക. ഇത്തവണ ഇന്ത്യയുടെ കരുണ്‍ ചന്ദൊക്കും, അര്‍മ്മാന്‍ ഇബ്രഹിമും പങ്കെടുത്തില്ല.









വേഗത്തില്‍ ഓടുന്ന വാഹനങ്ങള്‍ കാണാന്‍ ദുബൈയിലുള്ള ഞാനടക്കമുള്ള വണ്ടി പ്രാന്തന്മാര്‍ കുടുംബ സമേദം തടിച്ചുകൂടി. ("ഫാര്യ" പ്രിയ എടുത്ത പടം)





മകന് വണ്ടികള്‍ ഇഷ്ടപ്പെട്ടെങ്കിലും ശബ്ദം തീരെ പ്ടിച്ചില്ല.

കൂടുതല്‍ ചിത്രങ്ങള്‍ ഇവിടെ

November 09, 2006

ഇരുമ്പും, പിന്നെ കുറേ കോഫിയും,


ഷാര്‍ജ്ജാ Industrial Area യില്‍ ധാരാളം turning workshopകള്‍ ഉണ്ട്. അവയില്‍ നിന്നും വിത്യസ്തതയുള്ള് ഒന്നാണു് ഇരുമ്പ് പണിക്കാരനായ ജോണ്‍ ദമെദിയാന്‍ എന്ന അര്മീനിയ കാരന്റെത്. 70 വയസുകാരനായ ജോണ്‍ മലയാളം ഉള്‍പെടെ 14 ഭാഷകള്‍ സംസാരിക്കും. ഒരിക്കല്‍ ഞാന്‍ stainless steel fittingsന്റെ സാധനങ്ങള്‍ കടഞ്ഞെടുക്കാന്‍ കൊണ്ടു ചെന്നപ്പോള്‍, ഞാന്‍ മലയാളിയാണ്‍ എന്നു മനസിലാക്കി അദ്ദേഹം അളവുകള്‍ എല്ലാം നല്ല മലയാളത്തില്‍ ചോദിച്ചു മനസിലാക്കി. എന്നിട്ട് എന്നോട് മലയാളത്തില്‍ സംസാരിക്കുകയും ചെയ്തു. സത്യത്തില്‍ ഞാന്‍ അല്ഭുതപെട്ടുപോയി. സാധാരണ അറബികളും, പാക്സിഥാനികളും മലയാളത്തില്‍ കുശലം ചോദിക്കുന്നതു് ഞാന്‍ കേട്ടിട്ടുണ്ട്, പക്ഷേ ഇദ്ദേഹം ഒരുവിധം നല്ലതുപോലെതന്നെ സംസാരിക്കുകയും ചെയ്തു.


ലോഹങ്ങളുടെ കാര്യത്തില്‍ എന്നപോലെ തന്നെ കോഫിയുടെ കാര്യത്തിലും അദ്ദേഹം ഒരു ചെറിയ encyclopaedia തന്നെയാണു്. ജോണിന്റെ പക്കല്‍ അറാബിക്കായു, റോബസ്റ്റായം അല്ലാതെതന്നെ, കൊളമ്പിയന്‍, ടര്‍ക്കിഷ്, അമേരിക്കന്‍, ബ്രസീലിയന്‍, തുടങ്ങി ഒരു ഡസന്‍ കാപ്പി പോടികള്‍ എപ്പോഴും സ്റ്റോക്കാണു്. ഞാന്‍ ഇന്നു ചെന്നപ്പോള്‍ എനിക്ക് അദ്ദേഹം ഒരു പുതിയ ഇനം കോഫി രുചിച്ചുനോക്കുന്നോ എന്നു ചോദിച്ചു. "ചച്ചാ, ജോ കോഫി ആപ് മുഝെ കല്‍ പിലായ, ഉസ്കി 'കിക്ക്' അബ് ഭി സര്‍ കോ ചുക്കാ റഹാ ഹെ" (ഇന്നലെ താങ്കള്‍ എനിക്ക് തന്ന കോഫി ഉണ്ടല്ലോ, അതിന്റെ കിക്ക് ഇന്നും എന്റെ തലയെ ചുറ്റിച്ചുകൊണ്ട് ഇരിക്കുകയാണ്‍", എന്നു പറഞ്ഞു ഞാന്‍ ഒഴുഞ്ഞു.



"നീ എന്തിന എന്റെ പടം എടുക്കുന്നത്? ഈ പടമെല്ലാം ഇന്റര്നെറ്റില്‍ ഇട്ടാല്‍ പിന്നെ ഇതു കണ്ടിട്ട് പെണ്ണുങ്ങള്‍ എന്നെ ശല്ല്യം ചെയ്ത് തുടങ്ങും"

November 07, 2006

ഉപ്പ്

ഉമ്മ് അല്‍ കുവൈനില്‍ ബരക്കുഡ ബീച് റിസൊര്‍ട്ടിലേക്ക് പോകുന്ന വഴി ഹൈ വേയുടെ വലതുവശത്തായി ഏകദേശം മുന്നൂര്‍ Sq. metre. വലുപ്പതില്‍ ഒരു ഉപ്പു കളം ഉണ്ട്. അവിടെ വേലിയേറ്റമുണ്ടാകുംബോള്‍ കടല്‍ വെള്ളം മണ്ണില്‍ നിന്നും ഊറി മുകളില്‍ വരും. ഉപ്പ് കളത്തിലെ തൊഴിലാളികള്‍ പ്രായം ചെന്ന രണ്ടു പകിസ്ഥാനികളാണു. ഞാന്‍ പക്ഷികളെ കാണാന്‍ പരിസരത്തുള്ള ചതുപ്പ് പ്രദേശങ്ങളിലേക്ക് പെക്കുംബോഴെല്ലാം പല തവണ ഇവരെ കണ്ടിട്ടുണ്ട്. ഇന്നല്ലെ ഞാന്‍ അവരുടെ ഫോട്ടോ എടുക്കാം എന്നു കരുതി. ഉപ്പുകളം അറബി മുതലാളി പാട്ടത്തിനെടുത്ത് നടത്തുന്ന ചെറുകിട വ്യവസായമാണ്‍. ഇവര്‍ രണ്ടുപരും ശമ്പളക്കാരും. Iodine ചെര്‍ത്താണോ ഇതു വില്കുന്നതെന്നു ചോദിക്‍ചപ്പോള്‍. കാലിതീറ്റയില്‍ ചെര്‍കാനുള്ളതിനാല്‍ അതിന്റെ ആവശ്യമില്ല എന്നു അദേഹം പറഞ്ഞു




മുഹമ്മദ് യാക്കൂബ് എന്ന ഫൈസലബാദുകാരന്‍.


പജ്ജിമോളെ അല്‍പ്പം മാറ്റി ദൂരെ നിര്‍ത്തി. ഉപ്പെങ്ങാണം chassisല്‍ എവിടയെങ്കിലും കയറിപ്പോയാല്‍ പിന്നെ അത് അവിടെ ഇരുന്നു തുരുമ്പെടുത്തു തുടങ്ങും.


ഉപ്പില്‍നിന്നും കാല്‍ പാദങ്ങളെ സംരക്ഷിക്കാന്‍ പഴയ കാലുറകള്‍ ധരിച്ചിരിക്കുന്നു. ഉപ്പിന്റെ സാന്ദ്രത വളരെ കൂടുതലുള്ള വെള്ളത്തില്‍ മണിക്കൂറുകളോളം നിന്നാല്‍ ഈ സാധരണ കാലുറകള്‍ എന്തു സംരക്ഷണ നള്‍കും എന്ന് എനിക്കറിയില്ല.



ഇവര്‍ താമസിക്കുന്ന കുടില്‍.


മഞ്ഞുപെഒലത്തെ ഉപ്പ്.

November 04, 2006

ധ്വജപടം

 
Rendered on Autodesk® 3ds Max® 9 
by yours truly

കമന്റുകള്‍ ഇനി മതി

ഇന്നുവരെ കമന്റുകള്‍ ആയിരുന്നു പ്രശ്നം.
ഇനി ഞാന്‍ പറയുന്നതു മാത്രം കേള്‍ക്കു. അക്ഷരതെറ്റുകള്‍ മാത്രമാണു എനിക്കിവ്ടെ തിരുത്തിതരാന്‍ നിങ്ങള്‍ ശ്രമിച്ചിട്ടുള്ളു. ഒന്നും ചര്‍ച്ച ചെതു കണ്ടില്ല. പിന്നെ എന്തിനു എനിക്ക് നിങ്ങള്‍ കമന്റണം. നിങ്ങളുടെ കമന്റുകള്‍ എല്ലാത്തിനും നന്ദി. ഞാന്‍ കമന്റുകള്‍ക്കാണു് എഴുതുന്നതു് എന്നു ഉമേഷ് പറഞ്ഞ. ഇനി അങ്ങനെ പറയില്ലല്ലോ. ആരും വയിക്കണമെന്നുമില്ല. എനിക്ക് എഴുത്തും പടമെടുപ്പും, പോട്കാസ്റ്റും ഒന്നും നിര്‍ത്താന്‍ ആവില്ല. തുടങ്ങി പോയി.

നിങ്ങള്‍ പറയുന്നതൊന്നും എനിക്ക് constructive അയി തോന്നിയതുമില്ല. വെറുതെ വല്ലന്റേയും വായിലിരിക്കുന്ന തെറി എന്തിനു കേള്‍ക്കണം

ആത്മസംതൃപ്തിക്കല്ല ഞാന്‍ ഇവിടെ എഴുതുന്നതു. മനസിലായല്ലോ.

November 03, 2006

കമ്പിളി കുപ്പായം

ഫാത്തിമ ചാരുകസേരയില്‍ ഇരുന്നു കംബിളി നെയ്യുകയാണു്. പച്ചയും വെള്ളയും ചുവപ്പും കറുപ്പും നിറത്തിലുള്ള കംബിളി കുപ്പായം. എഴുപതു വയസുകാരിയയ ഫത്തിമയുടെ കൈകള്‍ ഉണങ്ങിയ ഒലിവ് മരച്ചില്ലകള്‍ പോലെ വരണ്ടവയായിരുന്നു. ഫാത്തിമ ചെറുമകള്‍ടെ ആദ്യത്തെ ആണ്‍കുഞ്ഞിനു വേണ്ടി കുപ്പായം നെയ്യുകയാണു. മൂനു തലമുറകള്‍ കണ്ട ഭാഗ്യവതിയാണവര്‍.

പുറത്ത് മഴ തകര്‍ത്തു പെയ്യുന്നുണ്ട്. പഴയ ഈ നാലുനില കെട്ടിടത്തില്‍ ഫാത്തിമ താമസം തുടങ്ങിയിട്ട് വര്‍ഷം അമ്പതു് കഴിഞ്ഞു.

കഴിഞ്ഞ തവണ അവര്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ അയലത്തെ കെട്ടിടത്തിന്റെ ഒരു വശം തകര്‍ന്നു പോയിരുന്നു. ഫാത്തിമയുടെ കെട്ടിടം ആകെ ഒന്നു കുലുങ്ങിയിരുന്നു.

അവര്‍ മുകളിലേക്ക് നോക്കി, മെല്‍കൂരയിലെ പൊട്ടിപോളിഞ്ഞ പ്ലാസ്റ്ററില്‍ നിന്നും ധാര ധാരയായി മഴ തുള്ളികള്‍ പാത്രത്തില്‍ വീഴുകയാണു്. അവര്‍ അത് ശ്രദ്ധിക്കുന്നില്ല. ജനാലെക്കു പുറത്ത് മഴയില്‍ നിന്നും രക്ഷ നേടാന് ഒച്ച വെച്ച് ഒതുങ്ങി കൂടുന്ന രണ്ടു് വെള്ള പ്രാവുകളെ ഫാത്തിമ കണ്ടു. "സുബഹാനള്ള, അവരെ കാക്കാന്‍ പടച്ചവന്‍ ഉണ്ട്."

അവര്‍ കംബിളി കുപ്പായത്തിന്റെ നെയ്ത്ത് തുടര്‍‍ന്നു. വെള്ളം കൊള്ളാന്‍ ഒരു വലിയ പാത്രം താഴെ ചെറുമകന്‍ ഹൊസ്നി കൊണ്ടു വെച്ചതാണു്. അതു ഏതാണ്ടു് പാതി നിറഞ്ഞു. നിശബ്ദമായ ആ വലിയ മുറിയില്‍ മഴ തുള്ളികളുടെ താളം പ്രതിദ്വനിച്ചുകൊണ്ടിരിന്നു.

മഴ.
ഇടിയും മിന്നലിന്റെയും വാദ്യഘോഷത്തോടുള്ള മഴ.

ഫാത്തിമ ജനാലയിലേക്ക് നോക്കി. അവിടെ നേരത്തെ കണ്ട വെള്ള പ്രാവുകള്‍ ഇല്ല. അരണ്ട വെളിച്ചത്തില്‍ ജനാല ചില്ലിനപ്പുറത്തെ നഗരം കാണാം. മേഖാവൃതമായ അകാശത്തിന്റെ പശ്ചാത്തലത്തില്‍ ദാവീദിന്റെ നക്ഷത്രമുള്ള അവരുടെ പതാക കാറ്റില്‍ പറക്കുകയാണു്.

പാത്രം നിറഞ്ഞു തുളുമ്പുകയാണു്. ഹൊസ്നിയെ വിളിക്കാന്‍ തുന്നല്‍ നിര്‍ത്തി. "എട.. നീ ഒരു പാത്രം കൂടി കൊണ്ടു..." അതു പറഞ്ഞു തീരും മുമ്പേ ഹൊസ്നി പാത്രവുമായി ഓടി വന്നു. നല്ലവനാണു അവന്‍. വലിയുമ്മ മനസില്‍ വിചാരിക്കുന്നതു അവന്‍ പ്രവര്‍ത്തിക്കും.

നിറഞ്ഞു തുളുമ്പുന്ന പാത്രം ഹൊസ്നി നീക്കി മാറ്റി, പകരം ഒരു വലിയ പാത്രം അവിടെ വെച്ചു്. മഴ തുള്ളികള്‍ അതിലേക്ക് ഓരോന്ന് ഓരോന്നായി വീഴുന്നുണ്ട്. അവര്‍ അതിലേക്ക് എത്തിനോക്കി ഒറപ്പുവരുത്തി. നെടുവീര്‍പ്പിട്ടു. പുറത്തു അവരുടെ പതാക കാറ്റില്‍ വിളയാടുകയാണു്. ഇരുമ്പ് പാത്രത്തില്‍ മഴ തുള്ളികളുടെ ധ്വനി ആ വലിയ മുറിയില്‍ മുഴങ്ങി തുടങ്ങി. അവര്‍ വീണ്ടും തുന്നലിലേക്ക് മടങ്ങി.
©Nishad Hussain Kaippally 2011
All rights reserved. No part of this blog may be copied, transmitted, without permission.